
ഒമിക്രോൺ: കരുതൽ ശക്തിപ്പെടുത്തണം

ജോബി ബേബി
ദക്ഷിണാഫ്രിക്കയില്‍ നിന്നും 2021 നവംബര്‍ 24 ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ
കൊറോണാ വൈറസ് വകഭേദം വലിയ ആശങ്കകളുയര്ത്തിയിരിക്കയാണ്. ബി
1.1.529 എന്ന ഈ വകഭേദത്തിനെ ഒമിക്രോണ്‍ (Omicron) എന്ന് ലോകാരോഗ്യ
സംഘടന നാമകരണം ചെയ്തിട്ടുണ്ട്. കോവിഡിന് കാരണമായ സാര്‍ഴ് സ്
കൊറോണ വൈറസ് -2 ആര് എന്‍ എ വൈറസായത് കൊണ്ട് ജനിതക
മാറ്റത്തിലൂടെ (Mutations) വിവിധ ഭിന്നതരം (Variants) വൈറസുകളുണ്ടാവാനുള്ള
സാധ്യത കൂടുതലാണ്. വൈറസുകള്‍ മനുഷ്യകോശങ്ങള്‍ക്കുള്ളില്‍ കടന്ന്
പെരുകുന്നതിന്റെ (Replication) ഭാഗമായി പകര്‍പ്പെടുക്കുമ്പോള്‍
ജനിതകഘടനയില്‍ നേരിയമാറ്റം സംഭവിക്കാം. ഡി എന്‍ എ വൈറസുകളുടെ
കാര്യത്തില്‍ ജനിതകവ്യതിയാനങ്ങളിലെ തെറ്റ് നിരുത്താനുള്ള (Proofreading)
സംവിധാനമുണ്ട്. എന്നാല്‍ ആര് എന്‍ എ വൈറസുകളില്‍ അതില്ല.
അതുകൊണ്ടാണ് ആര് എന്‍ വൈറസുകള്‍ കൂടുതലായി ജനിതകമാറ്റത്തിന്
വിധേയമാവുന്നത്. വൈറസുകളില്‍ സംഭവിക്കുന്ന എല്ലാ
ജനിതകവ്യതിയാനങ്ങളും നിലനില്‍ക്കാറില്ല. വൈറസുകളുടെ എണ്ണം
വര്‍ധിപ്പിക്കാനും മറ്റ് ജീവികളിലേക്ക് കടക്കാനും സഹായിക്കുന്ന വൈറസ്
ഭേദങ്ങള്‍ നിലനില്കും മറ്റുള്ളവ ജൈവപരിണാമ പ്രകിയയുടെ ഭാഗമായി
നശിച്ച് പോകും.
ജനിതകമാറ്റത്തിലൂടെ പുതുതായി സൃഷ്ടിക്കപ്പെടുന്ന വൈറസുകളുടെ
കാര്യത്തില്‍ നാല് കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.
- പകര്‍ച്ചാ നിരക്ക് (Infectivity) കൂടുമോ ?
- 2. രോഗരൂക്ഷതയും കാഠിന്യവും (Virulence) വര്‍ധിപ്പിക്കുമോ?
- 3.പുതിയ വകഭദേങ്ങളെ ഇപ്പോഴുപയോഗിക്കുന്ന വൈറസ് ടെസ്റ്റുകളുപയോഗിച്ച് കണ്ടെത്താന്‍ കഴിയുമോ?
- 4.ലഭ്യമായ വാക്സിനുകള്‍ ഇവക്കെതിരെ ഫലപ്രദമാവുമോ?
കൊറോണ വകഭേദങ്ങള്‍
ബ്രിട്ടന്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ത
ജനിതകഘടനയുള്ള മൂന്ന്തരം കോവിഡ് വൈറസുകളാണ് ആദ്യഘട്ടത്തില്‍
കണ്ടെത്തിയത്. പിന്നീട് നാലാമതൊരു ജനിതകമാറ്റം കൂടി ഇന്ത്യയില്‍ നിന്നും
റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. . 2020 ഒക്ടോബര്‍ 25 ല്‍ ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ട ബി 1. 617
എന്ന വകഭേദം 2021 മാര്‍ച്ച് 29 ന് സ്ഥിരീകരിക്കപ്പെട്ടു. പകര്‍ച്ചവ്യാധികള്‍,
രോഗാണുക്കള്‍ എന്നിവക്ക് രാജ്യത്തിന്റേയോ, പ്രദേശത്തിന്റെയോ
മൃഗങ്ങളുടെയോ പേരിടുന്നത് ഒഴിവാക്കണമെന്ന് 2015 മുതല്‍
ലോകാരോഗ്യസംഘടന ആവശ്യപ്പെട്ട് വരികയാണ്. സ്ഥലജന്തുനാമങ്ങളില്‍
രോഗമോ രോഗാണുക്കളോ അറിയപ്പെടുന്നത് ആ രാജ്യങ്ങളോടോ,
ജന്തുക്കളോടോ വിദ്വേഷം ജനിപ്പിക്കുന്നതിനും പതിത്വസമീപനങ്ങള്‍ (Stigma)
വളര്‍ന്ന് വരുന്നതിനും കാരണമാവുന്നുണ്ട്. ഇങ്ങനെ പേരിട്ടിട്ടുള്ള
രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കിനും വ്യാപരവാണിജ്യ തടസ്സങ്ങള്‍ക്കും
മൃഗങ്ങളെ കൂട്ടത്തോടെ കൊല്ലുന്നതിനും മറ്റും ഇത്തരം പേരിടീല്‍ രീതികള്‍
കാരണമാവുന്നുണ്ട്. ഇതെല്ലാം പരിഗണിച്ച് ഇപ്പോള്‍ രാജ്യങ്ങളുടെ
പേരിലറിയപ്പെടുന്ന വൈറസ് വകഭേദങ്ങള്‍ക്ക് ആല്‍ഫാ, ബീറ്റ, ഗാമ, ഡെല്‍റ്റ,
ഒമിക്രോണ്‍ എന്നീ പേരുകള്‍ ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചിട്ടുള്ളത്..
പകര്‍ച്ചാനിരക്ക് (Infectivity) കൂടുതലുള്ള വൈറസ് ഭേദങ്ങളിവയെല്ലാമെന്നാണ്
വിദഗ്ധരുടെ നിഗമനം. എന്നാല്‍ രോഗരൂക്ഷത വര്‍ധിപ്പിക്കുമോ എന്ന
കാര്യത്തില്‍ ഭിന്നാഭിപ്രായമാണുള്ളത്. കോവിഡ് രോഗം കണ്ടെത്താനുള്ള
ടെസ്റ്റുകളുപയോഗിച്ച് തന്നെ ഇത്തരം ജനിതകമാറ്റം സംഭവിച്ച് വൈറസുകള്‍
മൂലമുണ്ടാകുന്ന കോവിഡ് കണ്ടെത്താന്‍ കഴിയും. ഇപ്പോള്‍ ലഭ്യമായ
വാക്സിനുകള്‍ എല്ലാംതന്നെയും എല്ലാ ഭിന്നതരം വൈറസുകള്‍ക്കും എതിരെ
പ്രതിരോധശേഷിയുണ്ടാക്കുമെന്നാണ് ഇതുവരെയുള്ള പരിശോധനകളുടെ
അടിസ്ഥാനത്തില്‍ എത്തിയിട്ടുള്ള നിഗമനം. എന്നാല്‍ ഡെല്‍റ്റ വകഭേദം
കോവിഡ് വാക്സിനുകളോട് ഭാഗികമായ പ്രതിരോധം നേടിയിട്ടുള്ളതിനാല്‍
വാക്സിന് സ്വീകരിച്ചവരില്‍ രോഗമുണ്ടാക്കുന്നുണ്ട്. ഇതിനെ ബ്രേക്ക് ത്രൂ
ഇന്ഫക്ഷന് എന്നാണ് വിളിക്കുക. അത് പോലെ രോഗംവന്ന് മാറിയവരില്‍
വീണ്ടും രോഗമുണ്ടാക്കാനും (റീ ഇന്ഫക്ഷന്) ഡെല്‍റ്റാ വൈറസുകള്‍ക്ക്
കഴിയും. എന്നാല്‍ ബ്രേക്ക് ത്രൂ ഇന്ഫക്ഷന്, റീ ഇന്ഫക്ഷന് എന്നിവ
ബാധിച്ചവരില്‍ കടുത്ത രോഗലക്ഷണങ്ങള്‍ കാണുന്നില്ല. മാത്രമല്ല ആരും
മരണമടഞ്ഞതായും റിപ്പോര്‍ട്ടില്ല. 2021 ജൂണ്‍ മാസത്തോടെ ആവിര്‍ഭവിച്ചിട്ടുള്ള
പുതിയ വൈറസ് വകഭേദമാണ് ഡെല്‍റ്റാ പ്ലസ് (Delta Plus). ഡല്റ്റാവൈറസിന്റെ
സ്വഭാവത്തില്‍ നിന്നും കാര്യമായ വ്യത്യാസം ഡെല്‍റ്റ പ്ലസ് വൈറസിനില്ല..
ഇന്ത്യയില്‍ ഇതുവരെ ഡല്‍റ്റാ പ്ലസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പ്രസക്തവകഭേദങ്ങള്‍
നിലവിലുള്ള രോഗനിര്‍ണ്ണയരീതികള്‍, രോഗംവന്ന് ശമിച്ചവരില്‍
രോഗപ്രതിരോധശേഷി അതിജീവിക്കാനുള്ള കഴിവ്, വ്യാപനസ്വഭാവം, തീവ്രത
എന്നിവയുടെ അടിസ്ഥാനത്തിലും ചികിത്സയോടും രോഗനിര്‍ണ്ണയത്തോടും
രോഗപ്രതിരോധത്തോടുമുള്ള പ്രതിശക്തിയുടെയും അടിസ്ഥാനത്തില്‍
ലോകാരോഗ്യസംഘടന, പുതുതായി പ്രത്യക്ഷപ്പെടുന്ന വൈറസ് വകഭേദങ്ങളെ
തരംതിരിച്ചിട്ടുണ്ട്. പ്രതികൂല പ്രത്യാഘാത സാധ്യതയുണ്ടെന്ന്
സംശയിക്കുന്നവയെ പ്രസക്തവകഭേദം (VoI: Variants of Interest), അങ്ങിനെ
ഉറപ്പുള്ളവയെ ആശങ്കാവകഭേദം (VoC: Variants of Concern) എന്നിങ്ങനെ
വിളിക്കുന്നു. ചികിത്സയോടും പ്രതിരോധത്തോടും തീരെ
പ്രതികരിക്കാത്തവയെ വന്‍പ്രത്യാഘാത വകഭേദങ്ങളെന്നും (Variant of High
Consequence) വിശേഷിപ്പിക്കുന്നു. ഇതുവരെ വന്‍പ്രത്യാഘാത
വകഭേദങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ആല് ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ വൈറസു
വകഭേദങ്ങളെ ആശങ്കാ വകഭേദങ്ങളായാണ് കണക്കാക്കുന്നത് ഇപ്പോള്‍
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദത്തെ ഈ
വിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍
എച്ച്.ഐ.വി/ എയ്ഡ്സ് ബാധിതരെപ്പോലെ രോഗപ്രതിരോധ ശേഷ് കുറഞ്ഞവരില്‍ ഉണ്ടായ കടുത്ത അണുബാധയില്നിന്നാകാം വൈറസിന്റെ ജനിതക മാറ്റമെന്ന് വിദഗ്ധര്‍ കരുതുന്നു. യഥാര്ത്ഥകൊറോണവൈറസില്നിന്നുംഏറെമാറ്റംസംഭവിച്ച ഒമിക്രോണ്‍ രോഗമുക്തരായവരിലേക്ക് വീണ്ടും
പകരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിനോടകം ഒമിക്രോണ്‍
വകഭേദത്തിന് ആകെ 50 ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ചുകഴിഞ്ഞതായും
റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതില്‍ 30 എണ്ണം വൈറസിന്റെ സ്പൈക്ക്
പ്രോട്ടീനിലാണ്.നിലവില്‍ ഏറ്റവും വ്യാപനശേഷിയുള്ളതായി
കണക്കാക്കിയിട്ടുള്ള ഡെല്‍റ്റ വകഭേദവും ഈ വിഭാഗത്തിലാണ്?. അതിവേഗ
മ്യൂ?ട്ടേഷന്(രൂപമാറ്റം) സംഭവിക്കുന്ന വൈറസ്, ശരീരത്തിലേക്ക്? കടക്കാന്‍
സഹായിക്കുന്ന വൈറസിന്റെ സ്?പൈക്ക്? പ്രോട്ടീനില്‍ മാത്രം 30 പ്രാവശ്യം
മ്യൂ?ട്ടേഷന് സംഭവിക്കും. കൂടുതല്‍ രോഗബാധിതരും ചെറുപ്പക്കാര്‍.കോവിഡ്
പ്രോട്ടോകോളുകള്‍ (മാസ്ക് ധാരണം, ചെറുതും വലുതുമയ ആള്‍കൂട്ടം
ഒഴിവാക്കല്‍,ശരീരദൂരം പാലിക്കല്‍, ആവര്‍ത്തിച്ച് കൈകകഴുകല്‍)
കര്‍ശനമായി പാലിക്കാന്‍ ശ്രദ്ധിക്കയും വേണം.വിദേശത്ത് നിന്ന് വരുന്നവര്‍
പോസിറ്റീവ് ആണെങ്കില്‍ പുതിയ വകഭേദം മൂലമാണോ രോഗം എന്നറിയാന്‍
വൈറസി ജീനോം സ്വീക്വന്‍സിംഗ് നിര്‍ബന്ധമായും നടത്തേണ്ടതാണ്.
ഒമിക്രോണ്‍ വകഭേദത്തെ വിലയിരുത്തുന്നതിനായി ലോകാരോഗ്യ സംഘടന
നവംമ്പര്‍ 26 ന് വിളിച്ച് കൂട്ടിയ സാങ്കേതിക ഉപദേശകസമിതി (The Technical Adviosry Group on SARS-CoV-2 Virus Evolution TAG-VE) എത്തിയിട്ടുള്ള നിഗമനം ഇതിനു മുമ്പുള്ള വകഭേദങ്ങളെക്കാള്‍ ഒമിക്രോണ്‍ വകഭേദത്തിന് രോഗവ്യാപന നിരക്ക് കൂടുതലാണെന്നാണ്. ഇപ്പോള്‍ നടത്തുന്ന ആര് ടി പി സി ആര് ടെസ്റ്റ് വഴിതന്നെ ഈ വകഭേദം കണ്ടെത്താന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. ആര് ടി പി സി ആര് ടെസ്റ്റില്‍ കാണാന്‍ കഴിയുന്ന മൂന്ന് ജീനുകളില്‍ എസ് ജീന്‍ (S gene dropout) ഒമിക്രോണിന്റെ കാര്യത്തില്‍ ഉണ്ടാവില്ല.തന്മൂലം ജനിതക പഠനത്തിന് മുന്‍പ്
തന്നെ ഒമിക്രോണ്‍ വ്യാപിച്ചിട്ടുണ്ടോ എന്നറിയാന്‍ കഴിയും.ഒമിക്രോണ്‍
വകഭേദത്തിന് ഇപ്പോള്‍ നല്‍കിവരുന്ന വാക്സിനുകളെ അതിജീവിക്കാനുള്ള
കഴിവുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ നിഗമനത്തിലെത്താന്‍
കഴിഞ്ഞിട്ടില്ല.ലോകാരോഗ്യ സംഘന ഒമിക്രോണ്‍ വകഭേദത്തിന്റെ
സ്വഭാവങ്ങള്‍ നിരന്തരം നിരീക്ഷിച്ച് വരികയാണ്.രോഗാണുവ്യാപനം
വായുവിലൂടെയാകാനാണ് സാധ്യതയെന്നും സംശയിക്കുന്നുണ്ട്.ഇത് കൂടുതല്‍
ഗൗരവമായേക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ലോകാരോഗ്യ സംഘടനയുടെ
ഇക്കാര്യത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ശ്രദ്ധിക്കുക മാത്രമാണ്
ചെയ്യാനുള്ളത്.ഇതനുസരിച്ച് രോഗനിര്‍ണ്ണയ പരിശോധനകളും ജനിതപഠനവും
കൂടുതല്‍ വ്യാപകമായി നടത്തേണ്ടതാണ്.പൊതുജനങ്ങള്‍ കോവിഡ് പ്രതിരോധ പെരുമാറ്റചട്ടങ്ങള്‍ വിട്ടു വീഴ്ച്ഛകൂടാതെ നടപ്പിലാക്കയും
വേണം. അപകടസാധ്യത കൂടുതലുള്ളവര്‍ (പ്രായാധിക്യമുള്ളവര്‍, മറ്റ്
രോഗങ്ങളുള്ളവര്‍) കൂടുതല്‍ ശ്രദ്ധ കാട്ടേണ്ടതാണ്.ഒമിക്രോണിന്റെ
കാര്യത്തില്‍ കരുതല്‍ ശക്തിപ്പെടുത്തണം എന്നാല്‍ അമിതമായ ആശങ്ക വേണ്ട
എന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തലില്‍ നിന്നും
മനസ്സിലാക്കാന്‍ കഴിയുന്നത്.ഒന്നും രണ്ടും ഡോസ് വാക്സിനേഷന്
ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
(കുവൈറ്റില്‍ നഴ്സായി ജോലി നോക്കുന്നു ലേഖകന്‍).