കോഴിക്കോട്: ഈ വർഷത്തെ ലിറ്റാർട്ട് കഥാപുരസ്കാരം കെ.എസ്. രതീഷിന്. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഹരിദാസ് കരിവള്ളൂർ, പി.ജെ.ജെ. ആന്റണി, ഡോ. ജിനേഷ്കുമാർ എരമം എന്നിവർ അടങ്ങുന്ന ജൂറിയാണ് കഥ തെരഞ്ഞെടുത്ത്. പാൻഡെമിക്ക് അവസ്ഥയെ ഫിക്ഷനലൈസ് ചെയ്ത് അവതരിപ്പിച്ച നൂറോളം കഥകളിൽ നിന്നാണ് കെ.എസ്. രതീഷിന്റെ ‘സൂക്ഷ്മ ജീവികളുടെ ഭൂപടം’ എന്ന കഥ തെരഞ്ഞെടുത്തത്. തിരുവനന്തപുരം നെയ്യാർ ജി.എച്ച്.എസ്.എസിലെ മലയാളം അദ്ധ്യാപകനാണ് കെ. എസ്. രതീഷ്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ പുരസ്കാരച്ചടങ്ങ് തീരുമാനിച്ചിട്ടില്ലെന്ന് ലിറ്റാർട്ട് എക്സിക്യൂട്ടീവ് എഡിറ്റർ നിധിൻ വി.എൻ അറിയിച്ചു.

അവസാന റൗണ്ടിലേക്ക് എത്തിയ കഥകൾ
സൂക്ഷ്മ ജീവികളുടെ ഭൂപടം – കെ.എസ്. രതീഷ്
മാന്‍ഡിഗോ – ഗോവിന്ദ് ആര്‍ കുറുപ്പ്
ഡ്രാഗണ്‍ ഹാക്കര്‍ – ഷൈന്‍ ഷൗക്കത്തലി
മണം – കെ.ആര്‍. രാഹുല്‍
ചില നേരങ്ങളില്‍ ചില പൂച്ചകള്‍ – സന്ധ്യ ഇ
കാപ്പിപ്പൊടിയുടെ മണം മഞ്ജു വി. മധു
കണ്ണേറ് – ആര്‍ദ്ര കെ എസ്
സത്യവാങ്മൂലം – മുഹമ്മദ് ഷഫീഖ്
സാമൂഹ്യ വ്യാപനം – സുഭാഷ് ഒട്ടുംപുറം.